Every Mentor of the LLA Online program has graduated with a Post Graduate Diploma in Professional Photography from Light and Life Academy, having undergone incredibly rigorous training. They are currently practicing their art across India and come from varied backgrounds & cultures, wielding a treasure of aesthetic sensibilities. There will be consistency in terms of feedback given since everyone graduated from the same technical and artistic training at LLA.

Ankit Gupta
അങ്കിത് ഗുപ്ത വളർന്നത് ഡൽഹിയിലാണ്. ക്രിക്കറ്റിന്റെ വലിയ ആരാധകനായിരുന്നതിനാൽ ടേബിൾ ടെന്നീസിനും ബാഡ്മിന്റണുമൊപ്പം, അവസരം കിട്ടുമ്പോഴൊക്കെ അതും അദ്ദേഹം കളിക്കുമായിരുന്നു. അക്കാലത്ത് തനിക്കു ചുറ്റും ഉള്ളവരെപ്പോലെ തന്നെ സ്കൂൾ പഠനത്തിനു ശേഷം അങ്കിതിനും രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ടിയിരുന്നു, ഒരു എഞ്ചിനീയർ അല്ലെങ്കിൽ ഡോക്ടർ ആവുക. അങ്കിത് ആദ്യത്തേതു തെരഞ്ഞെടുക്കുകയും എഞ്ചിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തു. കോളേജിൽ നിന്നു തന്നെ ഇൻഫോസിസിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും മൈസൂറിലേക്ക് മാറുകയും ചെയ്തു. മൈസൂറിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുൻപ് അദ്ദേഹത്തിന്റെ അമ്മ ഒരു DSLR സമ്മാനിച്ചു. ഇതായിരുന്നു അങ്കിതിന്റെ തുടക്കം. വിദേശത്ത് MBA ചെയ്യുക എന്ന ലക്ഷ്യവും വച്ചു കൊണ്ട് നാലു വർഷം അദ്ദേഹം ഇൻഫോസിസിൽ ജോലി ചെയ്തു.
മൈസൂറിൽ അങ്കിത് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയുമായി ഒരിക്കൽ ഉണ്ടായ സംഭാഷണത്തോടെ ഇതിനെല്ലാം മാറ്റം വന്നു. എല്ലാ മക്കളും വിദേശത്തായതിനാൽ തനിച്ചു താമസിക്കുന്ന ഒരു പ്രായമായ സ്ത്രീയായിരുന്നു അവർ. അങ്കിതും വിദേശത്തേക്ക് ഉടനെ പോകാനിരിക്കുന്നതിനാൽ, എത്ര നാൾ കൂടുമ്പോൾ മക്കൾ വരാറുണ്ട് എന്ന് അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. അഞ്ചു വർഷം മുൻപാണ് അവർ അവസാനം വന്നതെന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ അങ്കിതിന്റെ പദ്ധതി മുഴുവൻ മാറുകയും ഇന്ത്യയിൽ തന്റെ കുടുംബത്തോടൊപ്പം തന്നെ കഴിയാൻ തീരുമാനിക്കുകയും ചെയ്തു. ഇൻഫോസിസ് വിട്ട് അദ്ദേഹം ഡൽഹിക്കു തിരിച്ചു പോയി. പിതാവിന്റെ ബിസിനസിൽ ഒപ്പം കൂടുന്നത് അത്ര നല്ല ഒരു അവസരമല്ലാത്തതിനാൽ അദ്ദേഹം ഫോട്ടോഗ്രാഫിയിലേയ്ക്കു തിരിഞ്ഞു. കൂട്ടുകാരിൽ നിന്നും തന്റെ കുടുംബത്തിൽ നിന്നും തന്റെ ഫോട്ടോഗ്രാഫുകളുടെ മേന്മയ്ക്കു ലഭിച്ച പ്രോത്സാഹനം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. കാഷ്മീരിൽ മലകളാൽ ചുറ്റപ്പെട്ട ഒരു താഴ്വരയിലായിരുന്നപ്പോഴത്തെ ഒരു പ്രഭാതം അദ്ദേഹം പ്രത്യേകം ഓർമിക്കുന്നു. അവിടെ വച്ചാണ് ഫോട്ടോഗ്രാഫിയോടുള്ള തന്റെ അഭിനിവേശം അദ്ദേഹം തിരിച്ചറിയുന്നത്, കാരണം മനസ്സിൽ അദ്ദേഹത്തിന്റെ ചിന്തകൾ മുഴുവൻ അവിടെ ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും ചിത്രത്തിൽ പകർത്താനും അത് എന്നെന്നേക്കുമായി സൂക്ഷിച്ചു വെക്കുന്നതിനെ കുറിച്ചായിരുന്നു.
ഒട്ടും ആലോചിക്കാതെ ബാഗുകൾ പാക്ക് ചെയ്ത് അദ്ദേഹം LLAയിൽ എത്തുകയും ട്രാവൽ, നെയ്ച്ചർ, ആർക്കിടെക്ചർ, ഇന്റീരിയർ ഫോട്ടോഗ്രാഫി എന്നിവയിൽ സ്‌പെഷലൈസ് ചെയ്ത് പ്രൊഫെഷണൽ ഫോട്ടോഗ്രാഫിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കുകയും ചെയ്തു. സമൂഹത്തിനു തിരിച്ചു നൽകുക എന്നതാണ് അങ്കിതിന്റെ പ്രധാന അജണ്ട. എൽ.എൽ.എ ഓൺലൈനിലൂടെ വളരെ താല്പര്യമുള്ളവർക്ക് ഫോട്ടോഗ്രാഫിയിലുള്ള തന്റെ അറിവ് പങ്കുവക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

Garima Chaudhary
കലയോടുള്ള ഗരിമയുടെ താല്പര്യം എട്ടാം സ്റ്റാൻഡേർഡിൽ വച്ച് ആരംഭിച്ചു. അപ്പോൾ മുതൽ ഇന്ത്യയിൽ ഫൈൻ ആര്ട്സുമായി ബന്ധപ്പെട്ട കോഴ്സുകളും കോളേജുകളും ഏതൊക്കെയെന്ന് ഊർജ്ജിതമായി അവർ അന്വേഷിക്കാൻ തുടങ്ങി. 12th സ്റ്റാൻഡേർഡ് പരീക്ഷക്കു ശേഷം അവർ സിവിൽ സർവീസ് തെരഞ്ഞെടുത്ത് ചരിത്രം പഠിക്കാൻ തുടങ്ങി.
എല്ലാം നന്നായി പോകുന്നുണ്ടായിരുന്നെങ്കിലും എന്തോ ഒരു കുറവ് അവർക്കനുഭവപ്പെട്ടു. നല്ല മാർക്കുകൾ മാത്രം കൊണ്ടു മാത്രം അവർ തൃപ്തയായിരുന്നില്ല. അല്പം കൂടുതൽ വേണം.
മാതാപിതാക്കളറിയാതെ അവർ ഒരു ആർട്സ് കോഴ്സിന് അപേക്ഷിക്കുകയും പ്രവേശനം ലഭിക്കുകയും ചെയ്തു. മാതാ പിതാക്കളെ ബോദ്ധ്യപ്പെടുത്തിയ ശേഷം അവർ കോഴ്സിൽ ചേർന്നു. അവിടെ വെച്ചാണ് ഫോട്ടോഗ്രാഫിയെ ആദ്യമായി പരിചയപ്പെടുകയും പഠിക്കുകയും ചെയുന്നത്. ഒരു വിവിതാറുമായി ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്കുള്ള അവരുടെ യാത്ര ആരംഭിച്ചു.
അവർ ഒരു വിഷ്വലൈസർ ആയി പ്രവർത്തിക്കുന്നതോടൊപ്പം അനിമേഷൻ ഐച്ഛികമായെടുത്ത് ഡിജിറ്റൽ മീഡിയയിൽ ബിരുദാനന്തരബിരുദം ചെയ്യുകയും ചെയ്തു. മാതാപിതാക്കളുമായി നിരന്തരം കലഹിച്ച ശേഷം ഒടുവിൽ, അവരുടെ കലയോടുള്ള അഭിനിവേശം മൂലം സന്തോഷവും സമ്പത്തികസ്ഥിരതയും നൽകുന്ന ഒരു കരിയർ തനിക്കു ലഭിക്കുമെന്ന് അവരെ ബോദ്ധ്യപ്പെടുത്തി.
ഫോട്ടോഗ്രാഫിയിലുള്ള തന്റെ സർഗാത്മകകഴിവുകൾ ഭർത്താവിനെ ബോദ്ധ്യപ്പെടുത്തിയതു മൂലം അവർക്ക് സമ്മാനമായി ഒരു DSLR ലഭിച്ചു. പിന്നീട് അവർ എൽ.എൽ.എ യിലേക്ക് അപേക്ഷിക്കുകയും തന്റെ പ്രൊഫഷണൽ ഫോട്ടോഗ്രാഫി ബിരുദാനന്തരബിരുദം പൂർത്തിയാക്കുകയും ചെയ്തു.
2011ലെ ഇ-കോമേഴ്സ് തരംഗത്തെ ഗരിമ മുന്നോട്ടു നയിച്ചു.വിവിധ ഇ-കോമേഴ്സ് സൈറ്റുകളുടെ ഫോട്ടോഗ്രാഫി അസൈൻമെന്റുകൾ ഏറ്റെടുക്കുകയും അതിൽ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു. അപ്പ്ലൈഡ് ആർട്ടിലും ഫോട്ടോഗ്രാഫിയിലുമുള്ള തന്റെ അറിവുകൾ
സംയോജിപ്പിച്ചുകൊണ്ട് അവർ തന്റെ ആദ്യ സ്റ്റുഡിയോ 2011ൽ തുറക്കുകയും ഒട്ടേറെ ഫ്രീലാൻസ് വർക്കുകൾ ചെയ്ത് തൽഫലമായി തന്റേതായ ഒരു അനുപമശൈലി രൂപപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ബംഗളൂരുവിൽ താമസമാക്കിയിരിക്കുന്ന അവർ കലാസംവിധായിക, ഗ്രാഫിക് ഡിസൈനർ,ചിത്രകാരി, ഫോട്ടോഗ്രാഫർ, ബ്ലോഗർ എന്നീ നിലകളിലെല്ലാം പ്രസിദ്ധയാണ്.
ഫോട്ടോഗ്രാഫി ഒരു ബഹുജനകലാരൂപമാണെന്നു തന്നെ ഗരിമ ഉറച്ചു വിശ്വസിക്കുന്നു. പല വ്യത്യസ്ത ഭാഷകളിലൂടെ ബഹുജന ങ്ങളിലേക്കെത്താനുള്ള എൽ.എൽ.എ ഓണ്ലൈനിന്റെ പരിശ്രമമാണ് അവരെ ഏറ്റവും വിസ്മയിപ്പിച്ചത്. എൽ.എൽ.എ ഓൺലൈനിനെ ക്കുറിച്ച് നമ്മെപ്പോലെ തന്നെ അവരും ആവേശഭരിതയാണ്.

Kavitha Swaminathan
തിരുപ്പൂരിലെ ഒരു സമ്പന്നകുടുംബത്തിൽ നിന്നു വന്ന കവിതയ്ക്ക് എല്ലാ ആഴ്ചയിലും നല്ലൊരു തുക പോക്കറ്റ് മണിയായി ലഭിച്ചിരുന്നു. ആദ്യമൊക്കെ ഒരു കാര്യത്തിൽ താൻ ഉത്സുകയാണെന്ന് അവർ തിരിച്ചറിഞ്ഞു- ചോക്കളേറ്റുകൾ. അവരുടെ ഏറ്റവും നീണ്ടു നിന്ന ആവേശം ഇതായിരുന്നു. ഇപ്പോഴും കവിതയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ ഒരു ചോക്കളേറ്റ് ബാർ മുഴുവനും കഴിക്കാനും അതേ സമയം തന്നെ അടുത്ത ചോക്കളേറ്റ് കഷണത്തിനു വേണ്ടി നോക്കാനും കഴിയും. സ്കൂളിൽ വച്ച് അവർ ശ്രദ്ധിച്ചിരുന്നതും നന്നായി പഠിച്ചിരുന്നതും അവർക്കിഷ്ടമുള്ള വിഷയങ്ങൾ മാത്രമായിരുന്നു- ഫിസിക്സ്, സുവോളജി, ബോട്ടനി. ഒരു ഡോക്ടറാകുകയായിരുന്നു ലക്ഷ്യം. കോളേജിലെ തന്റെ വൈദ്യശാസ്ത്ര പഠനത്തിന്റെ ഒരാഴ്ചയിൽ, തനിക്ക് കോഴ്സ് പൂർത്തിയാക്കാൻ കഴിയില്ലെന്നു തീരുമാനിച്ച് അവർ പുറത്തു പോയി. പിന്നീട് അവർ ഒരു ബികോം കോഴ്സിനു ചേരാൻ ശ്രമിച്ചെങ്കിലും വളരെ താമസിച്ചു പോയിരുന്നു. ഏതാണ്ടെല്ലാ കോളേജുകളിലും പ്രവേശനം പൂർത്തിയായിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അത് ഉർവശീശാപം ഉപകാരം എന്നു പറയുന്നതു പോലെ അനുഗ്രഹമായിതീർന്നുവെന്നാണ് കവിത പറയുന്നത്. മറ്റു മാർഗ്ഗങ്ങൾ
ഇല്ലാത്തതിനാൽ പെരുന്തുറൈയിലെ മഹാരാജാസ് കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്സിനു ചേർന്നു. ഒരു pentax k 100ഉം ഒരു ഡാർക്ക് റൂമും മനസ്സിന്റെ മുക്കിലും മൂലയിലും പരതാനുള്ള സ്വാതന്ത്ര്യവും കൂടിച്ചേർന്നപ്പോൾ കവിതക്ക് ഫോട്ടോഗ്രാഫിയുടെ ശക്തി ബോദ്ധ്യപ്പെട്ടു. 1500ലധികം പേരുള്ള ഈ കോളേജിൽ 6 വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളെയാണ് ഏറ്റവും ആവശ്യമുള്ളത്. എല്ലാറ്റിനും പുറമേ, ആർക്കാണ് തങ്ങളുടെ ഒരു നല്ല ചിത്രം വേണ്ടാത്തത്? ഫോട്ടോഗ്രാഫി നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെയും പ്രകാശമാനമാക്കും, കവിത പറയുന്നു. ചിത്രങ്ങളെടുക്കുമ്പോൾ അവർക്ക് ഒരു നായയുടെ വേദന മനസ്സിലാകും, തഴുകിക്കടന്നു പോകുന്ന ഇളം കാറ്റിനെ അനുഭവിക്കാനാകും, പൂക്കളുടെയും ആകാശത്തിന്റെയും വർണ്ണം കണ്ടു സ്തബ്ധിച്ചു പോകും. ഫോട്ടോഗ്രാഫിയിലൂടെ അവരുടെ ചുറ്റുമുള്ള ലോകം പരിധിയില്ലാത്ത സൗന്ദര്യത്തിന്റെ അപാരതയായി മാറും, ലോകം അറിയാൻ തുടങ്ങും. കവിതക്കറിയാം, ജീവിതത്തിന്റെ ശിഷ്ടകാലം താനൊരു ഫോട്ടോഗ്രാഫറാകാൻ പോകുകയാണെന്ന്.
അവർ മുൻപ് 2002ൽ എൽ.എൽ.എ യിൽ പഠിച്ചിട്ടുള്ളതാണ്. എല്ലാ ദിവസവും ഒരു വെളിപാടാണെന്ന് അവിടെ വച്ച് അവർക്കു ബോദ്ധ്യപ്പെട്ടു.
കോഴ്സിനു ശേഷവും, ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ വളരേണ്ടതുണ്ടെന്നു തോന്നുമ്പോഴൊക്കെ മറ്റൊരു പ്രൊഫഷനൽ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ അവർ നോക്കിക്കാണുമായിരുന്നു. ജീവിതകാലം മുഴുവൻ വിദ്യാർത്ഥിയായിരിക്കുമെന്നും അറിവിനു വേണ്ടിയുള്ള ദാഹവും ഒരു ഫോട്ടൊഗ്രാഫറാകാനുള്ള ആഗ്രഹം നില നിൽക്കുമെന്നും അവർക്കു മനസ്സിലായി. കോളേജിലെ വിദ്യാഭ്യാസനിലവാരം നോക്കി നടത്തിക്കൊണ്ട് അവർ ഇപ്പോൾ ലൈറ്റ് & ലൈഫ് അക്കാദമിയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. അതോടൊപ്പം തന്നെ ഊട്ടിയിലെ ആളുകളെയും പ്രദേശങ്ങളെയും ഓർമ്മകളെയും പകർത്തിക്കൊണ്ട് വെളിച്ചത്തിനു പിന്നാലെ
സഞ്ചരിക്കുകയും ചെയ്യുന്നു. പഠിതാക്കളിൽ നിന്ന് ഓരോ ദിവസവും പഠിക്കുന്നതോടൊപ്പം തന്നെ വിഷയത്തിലെ തന്റെ അഗാധമായ അറിവ് അവർക്കു പകരുകയും ചെയ്യുന്നു. ഫോട്ടോഗ്രാഫിയുടെ ആഴങ്ങൾ തേടുന്ന പുതിയ ക്രിയാത്മക മനസ്സുകളെ കണ്ടുമുട്ടുന്നത് അവർക്ക് അവാച്യമായ സംതൃപ്തി നൽകുന്നു. അവർ പറയുന്നു, എൽ.എൽ.എ ഓൺലൈൻ അവർക്ക് പ്രത്യേകിച്ചു പ്രിയപ്പെട്ടതാണ്. കാരണം 9 വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ ലഭ്യമായതിനാൽ , ഫോട്ടോഗ്രാഫിയെക്കുറിച്ചു പഠിക്കാൻ അദമ്യമായ ആഗ്രഹമുള്ള ഫോട്ടോഗ്രാഫർമാർക്ക് പ്രചോദനം ലഭിക്കാൻ അതു സഹായിക്കും.

Khushboo Agarwal
ഓർമ്മകളിലൂടെ നടക്കുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം, തന്റെ ചെറുപ്പത്തിലെ സുഖകരമായ മേഖലയായ കൽക്കട്ട വിട്ട് ചെന്നൈയിലേക്കു വരാനും സ്വന്തം ബിസിനസ്സ് തുടങ്ങാനും എന്റെ പിതാവ് ധൈര്യം കാണിച്ചു. അതു കൊണ്ട് എനിക്ക് രണ്ടു നല്ല ലോകങ്ങൾ കിട്ടി, ഉത്തരേന്ത്യൻ ആചാരങ്ങളിൽ വേരൂന്നിയ അടിത്തറയും അതേ സമയം
തമിഴുമായുള്ള ഒരു സുന്ദരമായ ബന്ധവും: ആളുകൾ, ഭക്ഷണം, സംസ്കാരം, പ്രദേശം. അവർ പറയുന്നതു പോലെ, വ്യത്യസ്തതയാണ് ജീവിതത്തിന്റെ രുചിക്കൂട്ട്.
സ്കൂളിൽ വച്ച് ഞാൻ ഒരു കൂട്ടം പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു- നൃത്തം, നാടകം, ഡിബേറ്റിങ്ങ്. പാടുന്നതിൽ ഞാൻ മോശമായിരുന്നെങ്കിലും സ്കൂൾ ക്വയറിൽ പാടിയിരുന്നു. ക്ലാസിൽ ഒന്നാമതായിരുന്ന ഞാൻ പഠനത്തിനു തന്നെയാണ് മുൻഗണന നൽകിയിരുന്നത്. 10th സ്റ്റാൻഡേർഡ് പരീക്ഷാഫലം വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. സ്കൂളിൽ അഞ്ചാമതെത്താൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.
എന്റെ ആത്മവിശ്വാസം തകർന്നു. പശ്ചാത്താപത്തിന്റെ കാലഘട്ടമായിരുന്നു അത്. അടുത്ത രണ്ടു വർഷം അലസമായി പോകാൻ ഞാൻ തീരുമാനിച്ചു. ഞാൻ ശരിക്കും ആസ്വദിച്ചിരുന്ന കാര്യത്തിൽ മുഴുകാൻ തുടങ്ങി, നൃത്തം. എനിക്ക് സമ്മാനങ്ങൾ കിട്ടാനും ഞാൻ ഒരു നർത്തകിയായി അറിയപ്പെടാനും തുടങ്ങി. ഭരതനാട്യം, കഥക്, ഗൂമർ എന്നീ നൃത്തരൂപങ്ങളെല്ലാം ഞാൻ ആസ്വദിച്ചു പഠിച്ചു തുടങ്ങി. പിന്നീട് ഞാൻ Jive, Salsa, Bhachatha എന്നിവ കൂട്ടിച്ചേർത്തു. ജീവിതം മെച്ചപ്പെട്ടു തുടങ്ങി.അക്കാഡമിക്സ് എന്റെ രംഗമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. വിഷ്വൽ കമ്മ്യൂണിക്കേഷൻ എടുക്കാൻ ഞാൻ തീരുമാനിച്ചു. അതിലാണ് ഞാൻ ഫോട്ടൊഗ്രാഫി കണ്ടെത്തിയത്. എന്റെ ജീവിതം ഒരു വഴിത്തിരിവിലെത്തി. തികച്ചും പുതിയ ഒരു ലോകവുമായി ബന്ധപ്പെടാൻ ഫോട്ടോഗ്രാഫി എനിക്ക് അവസരമൊരുക്കി. നാഗരികതയിൽ നിന്ന് ലാളിത്യത്തിലേക്ക്. ആ വ്യത്യസ്തത ഒരു ലഹരിയായി.അപ്പോഴാണ് Light & Life Academy വിളിക്കുന്നത്. അവിടത്തെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.
ഇപ്പോഴും ഞാൻ വ്യത്യസ്തത തേടിക്കൊണ്ടിരിക്കുന്നു. എന്റെ ജോലി ഫോട്ടോഗ്രാഫിയാണെങ്കിലും, ഇപ്പോഴും ഞാൻ നൃത്തം ചെയ്യാനും നൃത്തം പഠിപ്പിക്കാനും സമയം കണ്ടെത്തുന്നു. ഇതിനിടെ ഛായാഗ്രഹണം ചെയ്യാമെന്നും കുറച്ചു തിയറ്റർ ചെയ്യാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ഫോട്ടോഗ്രാഫിയിലുള്ള എന്റെ അറിവ് മറ്റുള്ളവരുമായി പങ്കു വക്കാനും എൽ.എൽ.എ ഓൺലൈനിലൂടെ അവരുടെ നൈസർഗികമായ കഴിവുകൾ പുറത്തെടുക്കാൻ അവരെ സഹായിക്കാനും എനിക്ക് സുന്ദരമായ ഒരു അവസരമാണ് കിട്ടിയിരിക്കുന്നത്. എന്റെ സന്തോഷത്തിന്റെ പാത്രം നിറഞ്ഞൊഴുകുന്നു.

Rejoi Krishna
ഒരു മദ്ധ്യവർഗ ദക്ഷിണേന്ത്യൻ കുടുംബത്തിലെ അംഗത്തിന്റെ രീതിയായ എഞ്ചിനീയറിങ്ങോ മെഡിസിനോ ചെയ്യാൻ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കോയമ്പത്തൂരിലെ PSG ആർട്സ് & സയൻസ് കോളേജിൽ മനശ്ശാസ്ത്രംപഠിക്കുക. എന്റെ രണ്ടാം വർഷമായപ്പോൾ കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്സ് വന്നു. വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുമായി ഇടപഴകിയപ്പോൾ എനിക്ക് ഒരു കാര്യം ബോദ്ധ്യപ്പെട്ടു, ആളുകളെ രസിപ്പിക്കുകയാണ്എന്റെ മേഖലയെന്ന്. ഞാൻ Radio Mirchiയിൽ RJ ആയി ചേർന്നു. താമസിയാതെ തന്നെ ഞാൻ വളരെ പ്രസിദ്ധനായി. ഏഴു വർഷം കഴിഞ്ഞപ്പോൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നു തോന്നുകയും എന്റെ അഭിനിവേശമായ ഫോട്ടോഗ്രാഫിയിലേക്കു കടക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഞാൻ കേട്ടറിഞ്ഞ കാര്യങ്ങളിലൂടെആളുകളെ രസിപ്പിക്കുന്നതിനു പകരം ഇപ്പോൾ ഞാൻ കണ്ട കാര്യങ്ങളിലൂടെ അവരെ രസിപ്പിക്കാൻ കഴിയുമെന്നു തോന്നുന്നു.
ഫോട്ടോഗ്രാഫിയുടെ ലോകത്തേക്കു കടക്കാൻ ഞാൻ തീരുമാനിച്ചു. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാകുക എന്ന എന്റെ സ്വപ്നം സത്യമാക്കാൻ ഫോട്ടോഗ്രാഫിയുടെ എല്ലാ വശങ്ങളും സാങ്കേതികതകളും പഠിക്കാനായി ഞാൻ ലൈറ്റ് & ലൈഫ് അക്കാദമിയിൽ ചേരാൻ തീരുമാനിച്ചു. എൽ.എൽ.എ എങ്ങനെ എന്നെ പ്രോത്സാഹിപ്പിക്കുകയും അറിവു നേടുന്നതിൽ പ്രായം ഒരു തടസ്സമല്ല എന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു എന്നത് അത്ഭുതകരമായിരുന്നു. എൽ.എൽ.എ നൽകിയ അറിവും പ്രോത്സാഹനവും കൊണ്ട് ഞാൻ അനുഗ്രഹീതനായി. അതാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.
ഒരു architecture, fashion, automobile, travel ഫോട്ടോഗ്രാഫറാകുക എന്ന എന്റെ സ്വപ്നം ഇപ്പോൾ ഞാൻ നേടിക്കൊണ്ടിരിക്കുകയാണ്. ഞാൻ പഠിച്ചത് മറ്റു ഫോട്ടോഗ്രാഫർമാർക്ക് പങ്കുവെയ്ക്കുവാനുള്ള അവസരം LLA Online എനിക്കു നൽകുന്നു.

Sathish Kumar Raju
പല തലമുറകളിലും ഫോട്ടോഗ്രാഫർമാരുള്ള ഒരു കുടുംബത്തിൽ നിന്നാണ് സതീഷ് വരുന്നത്. അദ്ദേഹത്തിന്റെ മുതുമുത്തശ്ശൻ 1904ൽ പോണ്ടിച്ചേരിയിൽ Omni Photo Studio എന്ന പേരിൽ ഒരു ചെറിയ സ്റ്റുഡിയോ ആരംഭിച്ചു. അദ്ദേഹത്തിന്റെ പിതാവ് വീട്ടിൽത്തന്നെ വലുപ്പമേറിയ പ്രിന്റുകൾഎടുക്കുന്നതാണ് ഫോട്ടോഗ്രാഫിയെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യത്തേതും മനസ്സിൽ തട്ടിയതുമായ ഓർമ്മ. അദ്ദേഹം ഓർമ്മിക്കുന്നു, ഈ പ്രിന്റുകൾ നിർമ്മിച്ചിരുന്നത്
രാത്രിയിൽ മട്ടുപ്പാവിലോ മുറ്റം എന്നു പറയുന്ന, വീടിന്റെ നടുത്തളത്തിലോ വച്ചാണ്. അദ്ദേഹത്തിന്റെ മുത്തശ്ശി hypo കലർത്തുന്നതും ആ ദ്രാവകത്തിന്റെ തണുപ്പ് തൊട്ടറിയാനായി അദ്ദേഹത്തിന്റെ കൈ അതിൽ മുക്കുന്നതും ഇപ്പോഴും മനസ്സിൽ കാണാൻ അദ്ദേഹത്തിനു കഴിയും. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രിന്റ് ഒരാളുടെ വലിയ ഛായാചിത്രമായിരുന്നു. ആ ചിത്രം സാവധാനം അനാവരണം ചെയ്തപ്പോൾ, അതൊരു ഇന്ദ്രജാലം പോലെയും അദ്ദേഹത്തിന്റെ പിതാവ് ഒരു ഇന്ദ്രജാലക്കാരനെ പോലെയുമായിരുന്നു. അന്നു മുതൽ സതീഷ് ഫോട്ടോഗ്രാഫിയിൽ ബന്ധിതനായി.
ചെന്നൈ ലൊയോള കോളേജിൽ visual communicationൽ BSCക്കു ചേർന്നതിനു ശേഷമാണ് ഫോട്ടോഗ്രഫിയോടുള്ള തന്റെ സ്വാഭാവിക താല്പര്യം പിന്തുടരാൻ സതീഷ് തീരുമാനിച്ചത് . ഇക്ബാൽ മുഹമ്മദിന്റെ ചിറകിൻ കീഴിൽ വളരുന്നതോടൊപ്പം തന്നെ, LLAയിൽ രണ്ടുവർഷം പ്രവർത്തിക്കാനും അദ്ദേഹം തീരുമാനിച്ചു. ഇക്കാലത്ത്,ഫോട്ടോഗ്രാഫി ഔപചാരികമായി പഠിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കുകയും 2006 ൽ കോഴ്സിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു. കോഴ്സിനു ശേഷം അദ്ദേഹം വിവിധ ഷൂട്ടുകളിൽ ഇക്ബാലിന്റെ സഹായിയായി തുടർന്നു. ഇക്കാലത്ത് തന്റെ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ സതീഷ് വളരെയധികം പഠിച്ചു.
ഫോട്ടോഗ്രാഫിയെക്കുറിച്ചു മാത്രമല്ല, വ്യത്യസ്ത സംസ്കാരങ്ങൾ, ഭക്ഷണം, ജീവിതശൈലികൾ, ആളുകൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പഠിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോമൊബൈൽ ഫോട്ടോഗ്രാഫർമാരിലൊരാൾ എന്ന ഇപ്പോഴത്തെ പദവി രൂപപ്പെടുത്താൻ ഇത് അദ്ദേഹത്തിനു സഹായകമായി.
അദ്ദേഹം Light & Life Academyയിലെ മുഴുവൻ സമയ കോഴ്സിലെ ഒരു faculty കൂടിയാണ്. സമൂഹത്തിനു മടക്കി നൽകാനും, പ്രൊഫഷണലായും ഹോബി എന്ന നിലയിലും ഫോട്ടോഗ്രാഫി എടുക്കാൻ കൂടുതലാളുകളെ പ്രേരിപ്പിക്കാനും സതീഷിനുള്ള അടങ്ങാത്ത ദാഹമാണ് എൽ.എൽ.എ ഓൺലൈനിൽ ഒരു ഉപദേഷ്ടാവാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള അറിവ് എപ്പോഴും ഓൺലൈനിൽ ലഭ്യമാണെങ്കിലും പഠനപ്രക്രിയയിലെ ഒരു നിർണ്ണായകഘടകമായ, പ്രൊഫഷനലുകളിൽ നിന്നുള്ള ഫീഡ്ബാക്ക് ലഭ്യമല്ല. ഈ കുറവ് എൽ.എൽ.എ ഓണ്ലൈനിന്റെ സഹായത്തോടെ നികത്താനാണ് സതീഷ് ഉദ്ദേശിക്കുന്നത്.

Shantonobho Das
ഫോട്ടോഗ്രാഫിയിലെ എന്റെ തുടക്കം പിതാവിൽ നിന്നാണ്ഉണ്ടായത്. ആദ്യമായി അദ്ദേഹത്തിന്റെ ക്യാമറ എടുത്ത് വ്യൂഫൈൻഡറിലൂടെ നോക്കിയപ്പോൾ എനിക്കത് വളരെ ആകർഷണീയമായി തോന്നി.
നീലാകാശം, പരന്ന സമുദ്രം മഴത്തുള്ളികൾ എന്നിവയ്ക്കൊക്കെ എന്റെ ക്യാമറാലെൻസിൽ ഭംഗി വർദ്ധിക്കുന്നതു പോലെ തോന്നി.താല്പര്യമുണ്ടായിരുന്ന മറ്റൊരു കാര്യം അമ്മയെ കാമറാലെൻസിലൂടെ നോക്കുമ്പോൾ ഭംഗി കൂടുതലുള്ളതായി എനിക്കു തോന്നി എന്നതാണ്. ഇത് ഫൊട്ടോഗ്രാഫിയിലെ എന്റെ താല്പര്യം വർദ്ധിപ്പിച്ചു. എന്റെ കുട്ടിക്കാലത്തു എനിക്കേറ്റവും താല്പര്യം ഉണ്ടായിരുന്ന മറ്റൊരു കാര്യം അമ്മയെ പാചകത്തിൽ സഹായിക്കുക എന്നതായിരുന്നു .
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു ബിരുദത്തിനു കോമേഴ്‌സ് ആണ് തിരഞ്ഞെടുത്തത്. എന്റെ ചിത്രങ്ങളിലൂടെ എന്നെത്തന്നെ ആവിഷ്കരിക്കുക എന്നതാണ് ഞാൻ ചെയ്യാനാഗ്രഹഹിക്കുന്നത് എന്ന ഞാൻ തിരിച്ചറിഞ്ഞു . അങ്ങനെ ഞാൻ ബിരുദം നേടുന്നതിലേക്കു തിരിഞ്ഞെങ്കിലും, ഇടവേളയെടുക്കുകയും ലോകം കാണാൻ ഒരു ക്രൂയിസ് കപ്പലിൽ യാത്ര തിരിക്കുകയും ചെയ്തു. പല തരം വസ്തുക്കളുടെയും പ്രദേശങ്ങളുടെയും ചിത്രങ്ങളെടുക്കാനും സാധിച്ചു.ഈ യാത്രക്കു ശേഷം,
എന്റെ ശിഷ്ടകാലം ഫോട്ടോഗ്രാഫിയാണ് ചെയ്യേണ്ടതെന്നു തീരുമാനിച്ചു. അങ്ങനെ ഞാൻ ലൈറ്റ് & ലൈഫ് അക്കാദമിയിലെത്തി. പ്രാക്ടിക്കൽ സെഷനുകൾ , ഡെമോൺസ്‌ട്രേഷനുകൾ, അസൈന്മെന്റുകൾ എന്നിവ എന്നെ ഏറെ ആകർഷിച്ചു. എന്റെ അസൈന്മെന്റുകൾ പൂർത്തീകരിക്കുന്നതിനിടെ നടത്തിയ യാത്രകൾ ആളുകളെയും പച്ചയായ പ്രകൃതിയെയും അറിയാൻ എനിക്ക് അവസരമൊരുക്കി.
ഇപ്പോൾ ഫോട്ടോഗ്രാഫിയിലാണ് ശ്രദ്ധയെങ്കിലും ഭക്ഷണത്തോടുള്ള എന്റെ ഇഷ്ടത്തിലും ഞാൻ മുഴുകാറുണ്ട്. പാചകത്തിലുള്ള പരീക്ഷണങ്ങളും പങ്കു വെയ്ക്കലും. പങ്കുവെയ്ക്കപ്പെടുമ്പോഴാണ് അറിവു വർദ്ധിക്കുന്നത് എന്നു ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ഇക്ബാലും എന്റെ മറ്റു ഉപദേശകരും എന്നെ പഠിപ്പിച്ചതെല്ലാം പങ്കു വെക്കാൻ വലിയൊരു വേദിയാണ് എൽ.എൽ.എ ഓൺലൈൻ ഒരുക്കിത്തന്നിട്ടുള്ളത്.

സുകിൽകുമാർ
എന്റെ ചെറുപ്പകാലത്ത്, ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്ന ഒരു പുരോഹിതന്റെ ജീവിതത്തോട് എനിക്ക് എപ്പോഴും ആകർഷണം തോന്നിയിരുന്നു. അദ്ദേഹം പട്ടണം മുഴുവൻ ഒരു (ബൈക്കിന്റെപേര്) ൽചുറ്റിക്കറങ്ങിയിരുന്നു. അധികാരത്തിന്റെയും സാഫല്യത്തിന്റെയും ഒരു കാന്തികവലയം അദ്ദേഹത്തിനു ചുറ്റും ഉണ്ടായിരുന്നു. അത്തരത്തിലൊരു ആളായിത്തീരാൻ അങ്ങനെയാണ് ഞാൻ തീരുമാനമെടുക്കുന്നത്. പക്ഷേ, സ്കൂളിലെ (സ്കൂളിന്റെ പേര് സൂചിപ്പിക്കുന്നു) ചുരുങ്ങിയ കാലത്തിനു ശേഷം, ഇതല്ല എന്റെ പ്രവർത്തനമേഖലയെന്നു ഞാൻ തീരുമാനിക്കുകയും ചെന്നൈയിലെ ലൊയോള കോളേജിൽ പഠിക്കാൻ തുടങ്ങുകയും ചെയ്തു.
ഒരു പ്രാദേശിക ഭാഷയിൽ സ്കൂൾ വിദ്യാഭ്യാസം നടത്തിയ ശേഷം ലൊയോള പോലെയുള്ള ഒരു ഹൈ പ്രൊഫൈൽ കോളേജിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ഞാൻ അസുരക്ഷിതനായിത്തീർന്നു. എന്റെ സയൻസ് മാർക്കുകൾ മെച്ചമായതിനാൽ ഞാൻ രസതന്ത്രം തെരഞ്ഞെടുത്തു. പക്ഷേ ഭാഷാപരമായ തടസ്സങ്ങൾ, പല ക്ലാസ്സുകളിൽ നിന്നും ഒളിച്ചോടാൻ എന്നെ പ്രേരിപ്പിക്കുകയും എനിക്ക് സാദ്ധ്യമായ എല്ലാ പാഠ്യേതരപ്രവർത്തനങ്ങളിലും പങ്കു ചേരുകയും ചെയ്തു. എനിക്ക് ഏറ്റവുംതാല്പര്യമുണ്ടായത് ആര്ട്ട് & ക്റാഫ്റ്റിലായിരുന്നു. അതു കൊണ്ട് എന്റെ കൂടുതൽ സമയവും ഹോസ്റ്റലുകൾ അലങ്കരിക്കാനും കാമ്പസിലെ പലതരത്തിലുള്ള വിദ്യാർത്ഥി പ്രവർത്തനങ്ങൾക്കു വേണ്ട പോസ്റ്ററുകൾ തയ്യാറാക്കാനും ഞാൻ െലവഴിക്കാറുണ്ടായിരുന്നു .
ഞാൻ എൽ.എൽ.എയിൽ പ്രവർത്തിച്ചു തുടങ്ങുകയും പ്രൊഫഷണൽ ഫോട്ടോഗ്രാഫി പ്രോഗ്രാം ചെയ്യുകയും ചെയ്തു. ഇക്ബാൽ സാറിനോടു ചേർന്നു പ്രവർത്തിച്ചത് എനിക്കേറ്റവും ചെയ്യാനിഷ്ടമുള്ള ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫിയിലുള്ള എന്റെ താല്പര്യത്തെ ജ്വലിപ്പിച്ചു. ഭക്ഷണം ഷൂട്ട് ചെയ്യുന്നതും ഞാൻ ആസ്വദിക്കുന്നു, കാരണം ഞാനൊരു ഭക്ഷണ പ്രിയനാണല്ലോ. എൽ.എൽ.എ ഓൺലൈൻ പ്രോഗ്രാമിന്റെ ഭാഗമായിരിക്കുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്. കാരണം ഇന്നത്തെ എന്നെ ഞാനാക്കി മാറ്റാൻ ഞാൻ കടന്നു പോയതുപോലുള്ള ഒരു ഘടനയുള്ള പാഠ്യ പദ്ധതിയാണിത്. അതേ അനുഭവമുള്ള ഒട്ടേറെ ആളുകളെ സഹായിക്കാൻ ഇന്നെനിക്കു കഴിയും.